Thursday, May 21, 2015

സായാഹ്നം




അതൊരു ഞായറായ്ച്ച ആയിരുന്നു , റോഡില്‍ നല്ല തിരക്കുള്ള ദിവസം , ഒരു സയാന്ന സവാരിക്ക് ഇറങ്ങിയ രാജീവിന്റെ കണ്മുന്നിലെക്ക് പൊടുന്നനെയാണ് ആ ചെറുപ്പക്കാരന്‍  തെറിച്ചുവീണത് , ഒരു ബൈക്ക് അക്സിടെന്റ്റ് , കണ്ട മാത്രയില്‍ അയാള്‍ ഒരു  നിമിഷത്തേക്ക് നിശ്ചലമായി ,
മുന്‍പില്‍ തൊട്ടു മുന്‍പില്‍  ഒരാള്‍ രക്തത്തില്‍ കിടന്നു പിടയുകയാണ് , ഏകദേശം അതേ പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍ ,,പെട്ടെന്ന് തന്നെ എവിടുന്നൊക്കെയോ ഒരുപാട് ആളുകള്‍ വന്നു അവരുടെ ചുറ്റും കൂടി ,
അയ്യോ , കാര്യമായ പരിക്കുണ്ട് കേട്ടോ ,, പതുങ്ങിയ സ്വരത്തില്‍ ഒരാള്‍ പറഞ്ഞു ,
ആ ലോറിക്കാരന്‍ ആണ് റോങ്ങ്‌ സൈഡ് വന്നത് ,,(അതല്‍പ്പം കടുത്ത ഭാഷയില്‍ ആയിരുന്നു)
ഹേയ് , ഇവന്‍ ഓവര്‍ സ്പീഡ് ആയിരുന്നു , ഇവന്‍ തന്നെ കൊണ്ട് പോയി ചാമ്പിയതാ,
ഓടിക്കൂടിയവരെല്ലാം അയാളെ സാക്ഷിയാക്കി ചര്‍ച്ചയിലേക്ക് മുഴുകി ,
രാജീവ്  , ഒന്നും  പറയാനാവാത്ത അവസ്ഥയില്‍ നിശ്ചലമായി നില്‍ക്കുകയായിരുന്നു
പലരും അവന്റെ നീതിക്ക് വേണ്ടി പോരാടി , അവനു പക്ഷെ വേണ്ടത് ജീവന്‍ രക്ഷിക്കാന്‍ ഒരു കൈതാങ്ങായിരുന്നു , അത് മാത്രം ആരും നല്‍കിയില്ല;
ഓരോരുത്തരും അവരവരുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ മത്സരിച്ചു ,അതില്‍ ആര് വിജയിച്ചു എന്നറിയില്ല
ഇടക്ക് ഔ ഫ്രീക്കന്റെ മുറവിളി ,  ബ്രോ , കിട്ടിബ്രോ ,, അക്സിടെന്റ്റ് മുഴുവനായും കിട്ടി ,,  അവന്‍ ആ വളവു തിരിഞ്ഞതുമുതല്‍ വീഴുന്നതുവരെ , ദേ നോക്കിക്കേ ബഡി , പൊളിച്ച് , ഒരു 100 ഷെയര്‍ എങ്കിലും ഉറപ്പാ
അവന്റെ ഫോണില്‍ ആ അക്സിടെന്റ്റ് മുഴുവനായും കിട്ടിയതിന്റെ സന്തോഷം അവനും പങ്കുവെച്ചു ,
രക്തം കണ്ടാല്‍ തലകറക്കം വരാറുള രാജീവ് തലകറങ്ങി വീഴാന്‍ അതികസമയം വേണ്ടി വന്നില്ല ,
നിശബ്ദത  
കൂടി നിന്നവരെല്ലാം അവരവരുടെ മൊബൈലുകള്‍ മുകളിലെക്കുഴര്‍ത്തി ക്യാമറ പരതുകയാണ് , രക്തം ഒപ്പിയെടുക്കാന്‍
ഇടക്ക് ആരൊക്കെയോ ബോധം നഷ്ടപ്പെട്ട രാജീവിനെയും  അയാളെയും ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് ...
കണ്ണ് തുറന്നപ്പോള്‍ രാജീവ്‌ ആശുപത്രി കിടക്കയിലാണ് , മുന്‍പില്‍ കണ്ട മാലാഖയോട്  അയാളെ പറ്റി അന്യേഷിച്ചു
ICU ഇല്‍ ആണ് , സീരിയസ് ആ , എത്തിക്കാന്‍ കുറെ വൈകി ,രക്തം ഒരുപാട് പോയിട്ടുണ്ട് ,
രാധേച്ചിയുടെ മുഖം കാണാന്‍ വയ്യ
തിളക്കം നഷ്ടപ്പെട്ട കണ്ണുകളോടെ അവര്‍ എനിക്ക് മറുപടി തന്നു
നിങ്ങക്ക് അറിയുമോ അയാളെ എന്ന എന്റെ ചോദ്യത്തിന് കണ്ണീരായിരുന്നു മറുപടി
ഇവിടെ കളിച്ചു വളര്‍ന്ന കുട്ടിയാണവന്‍ , ഞങ്ങടെ ഹെഡ് നേര്സിന്റെ മകനാണു , ഉണ്ണി
ഈ ആശുപത്രിയിലെ ഓരോ പേഷ്യന്റിനും ഉണ്ണി പ്രിയപ്പെട്ടവന്‍ ആണ്
ചിലര്‍ക്കവന്‍ മകനും ഏട്ടനും അനിയനും ഒക്കെ ആണ് ,
ആ മാലാഖയുടെ പിന്നീടുള്ള സംസാരത്തില്‍ നിന്നും അവന്‍ ഇവര്‍ക്കെല്ലാം എത്രത്തോളം പ്രിയ്യപ്പെട്ടവന്‍ആണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു , രാധ സിസ്റ്റര്‍ , കേട്ടിട്ടുണ്ട് ഞാനും ഒരുപാട് , സാമൂഹ്യ സേവനത്തിന്റെ വേറിട്ടോരധ്യായം , പഠനകാലം  മുതല്‍ സാമൂഹ്യസാംസ്കാരിക രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീ ,വലിയ വലിയ അവസരങ്ങള്‍ എല്ലാം നിഷേധിച്ച് സേവനം മാത്രം ലക്ഷ്യമാക്കി ഇന്നും ഗവര്‍മെന്റ്റ്‌ ആശുപത്രിയില്‍ ഒരു സാദാ നേഴ്സ് ആയി തുടരുന്നു
നേരില്‍ കാണണം എന്നാഗ്രഹിച്ചിട്ടുമുണ്ട് , അത്പക്ഷെ ഇങ്ങനെ ആയിരുന്നില്ലെന്ന് മാത്രം ,
വിറയ്ക്കുന്ന കാലുകളോടെ രാജീവ്‌ ICU നു മുന്നിലേക്ക് പിച്ച വെച്ചു
അവിടെ കുറച്ചു നേഴ്സ്മാരും  ഡോക്ടര്‍മാരും ചര്‍ച്ചയില്‍ മുഴുകിയിരിക്കുകയാണ്  , മെല്ലെ അവരുടെ അടുത്തേക്ക് നീങ്ങി ,
സര്‍ , ഞാന്‍ അയാളുടെ കൂടെ വന്ന ആളാണ് , അയാള്‍ക്കിപ്പോ എങ്ങനെയുണ്ട് ,
അവര്‍ മെഡിക്കല്‍ ഭാഷയില്‍ എന്തെല്ലാമോ അവനോടു പറഞ്ഞു ,പറഞ്ഞതില്‍ എല്ലാമൊന്നും രാജീവിന് മനസ്സിലായില്ലെങ്കിലും ഇപോ ഒന്ന് മാത്രം അറിയാം , അയാള്‍ക്ക് ഇനി ഏതാനും മണിക്കൂറുകള്‍ കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ,
കണ്ണില്‍ ഇരുട്ട് കയറിയത് പോലെ ,കേള്‍ക്കാന്‍ തീരെ ആഗ്രഹിക്കാത്ത വാര്‍ത്ത‍, രാജീവ് പതുക്കെ അവിടുത്തെ വൈറ്റിംഗ് സീറ്റില്‍ ചാരി ഇരുന്നു ,സമയം ഇഴഞ്ഞു നീങ്ങി ,,,, രാജീവ്‌ ഒന്ന് കൂടി വലത് ഭാഗത്തേ ബോര്‍ഡിലേക്ക് നോക്കി  I C U    അതെ അത് തന്നെ ,, ഐ സീ യു  , ഞാന്‍ നിന്നെ കണ്ടു  ,,  ദൈവത്തിന്റെ കയ്യൊപ്പുള്ള അക്ഷരങ്ങള്‍  ഉണ്ണി ദൈവത്തിലേക്ക് എത്താന്‍ പോകുന്നു    ,
ICU ന്റെ പടിവാതില്‍ കടന്നു രാജീവ്‌  അകത്തു കയറി , സങ്കീര്‍ണതനിറഞ്ഞ ഭീമന്‍ യന്ത്രങ്ങള്‍ക്കുനടുവില്‍  അവന്‍ ഉണ്ണി , അടുത്ത് ഒരു പ്രായമായ സ്ത്രീയും , അതാരെന്നതില്‍ അവനൊരു സംശയവുമില്ലായിരുന്നു , സിസ്റ്റര്‍ രാധ ,
വാടിയ കണ്ണുകളോടെ ആ സ്ത്രീ അവനെ ഒന്ന്‍ നോക്കി
മോനായിരുന്നോ ഉണ്ണീടെ കൂടെ ഉണ്ടായിരുന്നെ ,
അല്ലമ്മേ , ഞാന്‍ അത് വഴി നടന്നുപോകുമ്പോയാ,,,
വാക്കുകള്‍ പാതി വിഴുങ്ങി ,,,
മണിക്കൂറുകള്‍ അല്ലെങ്കില്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കുന്ന മകന്റെ മുന്നില്‍ വിതുമ്പാന്‍ അവര്‍ തയ്യാറല്ലായിരുന്നു , രാജീവും ആ അമ്മയുടെ അടുത്തായി ഇരുന്നു , ഒന്ന് പോട്ടിക്കരയുകപോലും ചെയ്യാതെ അവര്‍ വീര്‍പ്പുമുട്ടുകയായിരുന്നു , കണ്ണുകളില്‍ അത് വ്യക്തം ,

അമ്മ ഒന്ന് പുറത്ത് പോയി വന്നോളൂ ,ഞാനുണ്ടല്ലോ ഇവിടെ ,രാജീവ്‌ ആ സ്ത്രീയോടായി പറഞ്ഞു
പുറത്തിറങ്ങിയാല്‍ താന്‍ അലമുറയിട്ടു കരഞ്ഞുപോകുമോ എന്ന് പേടിച്ചിട്ടാകണം അവര്‍ അവിടെ തന്നെ ഇരുന്നുകൊള്ലാം എന്ന് പറഞ്ഞത് , സമയം തീരെ കരുണകാട്ടാതെ എങ്ങോട്ടെന്നില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു
ഹൃദയം മറ്റെന്തിനെക്കാളും ശബ്ദത്തില്‍ ഒരു പെരുമ്പറ കണക്കെ മുഴങ്ങി
ഇടക്ക് വേദന കൂടുമ്പോള്‍ അവന്‍ ചെറുതായി ഒന്ന് ഞെരുങ്ങുന്നുണ്ട് , അവര്‍ അവന്റെ തലയില്‍ തടവി.
 ഒന്നുല്യ ,ന്റെ മോന്‍ പേടിക്കണ്ട ട്ടോ  , ഒന്നൂല്യ അമ്മ ഈടെ ണ്ട് , ഒന്നൂല്യ , ഒന്നൂല്യ
അവര്‍ ഈ വാക്യങ്ങള്‍ പതിഞ്ഞ സ്വരത്തില്‍ ഉരുവുട്ടുകൊണ്ടിരുന്നു , കണ്ടുനിക്കാനുള്ള ത്രാണി എനിക്ക് പതിയെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു  ,അവിടെ ഇരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസകരമായിരുന്നു ,
അല്‍പ സമയത്തിനകം താന്‍ നൊന്ത്പെറ്റ മകന്‍ ഈ ലോകം വിട്ടുപിരിയുമെന്നത് മറ്റാരെക്കാളും നന്നായി അവര്‍ക്കറിയാമായിരുന്നുവെങ്കിലും  അവര്‍ അവന്റെ കൈകള്‍ തന്റെ കൈകളില്‍ കോര്‍ത്ത് കൊണ്ട് പിന്നെയും അവനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു
അവിടെ കണ്ടത് മാതൃ സ്നേഹത്തിന്റെ ഇന്നിത് വരെ കാണാത്ത മറ്റൊരു മുഖം,
അവിടേക്ക് ഡോക്ടര്‍ കയറിവന്നു , അദ്ദേഹവും നിശബ്ദനായി തന്നെ തുടരുകയാണ്
നമ്മുടെ മുന്‍പില്‍ ഇനി ഒരുപാട് സമയം ബാക്കി ഇല്ല , ഇത് അവസാന നിമിഷങ്ങള്‍ ആണ്
നിങ്ങള്‍ പുറത്തേക്ക് നിന്നോളൂ സിസ്റ്റര്‍ , “ഇവരെ ഒന്ന്‍ പുറത്ത് കൊണ്ട് പോകൂ “ ,  ഡോക്ടര്‍ എന്നോടായി പറഞ്ഞു , ഞാന്‍ അവരുടെ അടുക്കലേക്ക് നീങ്ങി , അവര്‍ ഞാന്‍ വരുന്നില്ല എന്നാ അര്‍ത്ഥത്തില്‍ തലയാട്ടുന്നുണ്ടായിരുന്നു  
അവര്‍ അവന്റെ കൈകളെ മുറുകെ പിടിച്ചിരിക്കുകയാണ് , പതുക്കെ ഒന്നെഴുന്നേറ്റു അവര്‍ അവന്റെ നെറ്റിയില്‍ ഒരു ചുംബനം നല്‍കി , ആ സമയം അവര്‍ കരഞ്ഞുകൊണ്ട് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു  
ന്റെ മോന്‍ ജനിച്ചുവീണ സമയത്ത്  ആദ്യമായി അവനെ ദാ ഈ കരങ്ങളില്‍ ആണ് ഞാന്‍ വാരിയെടുത്തത് ,ഈ  കവിളത്ത് ഞാനാണ്‌ ആദ്യമായി ചുംബിച്ചത്  ഇന്നവന്‍ ഈ ലോകം വിട്ടു പിരിയുകയാണെങ്കില്‍  അവസാനമായി അവനെ കൈകളില്‍ ചേര്‍ത്ത് വെക്കുന്നതും  ചുംബിക്കുന്നതും ഞാന്‍ തന്നെ ആയിരിക്കും ,,
എനിക്ക് മാത്രമല്ല ആര്‍ക്കും തന്നെ കണ്ടുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല ആ രംഗം
കണ്ണുകളില്‍ നിന്നും വെള്ളം പുറത്തേക്ക്‌ഒഴുകിയത് നിയന്ത്രിക്കാന്‍ എനിക്കായില്ല ,
ആ അമ്മ ബെഡിലേക്ക് ചാഞ്ഞ് , മകനെ തന്റെ കൈകളില്‍ ഒതുക്കി വീണ്ടും ഒരു മുത്തം കൂടിനല്കി ,
CRP  റീഡില്‍ ചെറിയ ശബ്ദത്തോടുകൂടി വര നേരയാകുന്നത് വരെ അത് തുടര്‍ന്നു, വികാര തീവ്രമായ നിമിഷങ്ങള്‍ , അവര്‍ പതിയെ അവന്റെ നെഞ്ഞിലേക്ക് ചാഞ്ഞു,  അവസാനത്തെ ആ ഹൃദയമിടിപ്പുകള്‍ക്ക് കാതോര്‍ക്കാനായി
രാജീവ് ആ അമ്മയെ എഴുന്നെല്‍പ്പിക്കാനായി പോകുന്നതിനു മുന്‍പേ മകനോടൊപ്പം നിലച്ചിരുന്നു ആ മാതൃഹൃദയവും ,,....!


Thursday, May 14, 2015

വേശ്യയുടെ മകള്‍

----------------------------------------------------------------------------------------------
സമയം ഉച്ചതിരിഞ്ഞ് 3 മണി ,
ഞാനിപ്പോള്‍ പാതി വഴിയില്‍ ആണ് , ഇനിയും ഒരുപാട് ദൂരമുണ്ടെന്ന് തോന്നുന്നു, എന്റെ ഈ യാത്രക്ക് വ്യക്തമായ ലക്ഷ്യമുണ്ടെങ്കിലും ലക്ഷ്യസ്ഥാനം അത്ര പിടുത്തമില്ല , NH ഹൈവെ യിലൂടെ പിന്നെയും കുറെ മുന്നോട്ടു പോയി , എന്റെ ഒരു പഴയ സഹപാഠിയെ കാണുകയാണ് ഈ യാത്ര യുടെ ലക്ഷ്യം
ഒന്‍പതില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ രമ്യയെ പരിചയപ്പെടുന്നത് , വളരെ അടങ്ങിയ പ്രകൃതം ,,,ആരോടും അതികം സംസാരിക്കില്ല , മറ്റു കുട്ടികളോടൊപ്പം കൂട്ട് കൂടാറില , എന്നും ഒറ്റക്ക് ഇരിക്കും മറ്റേതോ സ്കൂളില്‍ നിന്നും ഞങ്ങടെ സ്കൂളിലേക്ക് ഈ വര്‍ഷം പുതുതായി വന്നവള്‍ , മറ്റെല്ലാരും 5-)o ക്ലാസ് മുതല്‍ ഞങ്ങടെ ഒപ്പം ഉള്ളവര്‍ ,, ഞങ്ങള്‍ക്ക് സ്കൂള്‍ സ്വന്തം വീട് പോലെ ഒരു പക്ഷെ അതിനെക്കാള്‍ അപ്പുറം ആയിരുന്നു , ആ പ്രായത്തില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നതും സ്കൂളില്‍ തന്നെ ആയിരുന്നല്ലോ . അല്‍പ്പസ്വല്പം വികൃതിത്തരങ്ങളൊക്കെ കയ്യില്‍ ഉണ്ടായിരുന്ന ക്ലാസ്സിലെ കേമാന്മാരായ മൂവര്‍ സംഘത്തിലെ ഒരാള്‍ , ക്ലാസ്സ്‌ തുടങ്ങി ഒരു പീരീഡ്‌ കയിഞ്ഞാല്‍ മാത്രം കേറി വരുന്ന പഞ്ച പാവങ്ങളായ മൂന്നു പേര്‍, എന്റെ ലോകം അവര്‍ ആയിരുന്നു 5-)o ക്ലാസ്സ്‌ മുതല്‍തന്നെ ഞങ്ങളായിരുന്നു കൂട്ട് ,പെണ്‍കുട്ടികളോട് തല്ലു കൂടുക അതായിരുന്നു ഞങ്ങളുടെ പ്രധാന വിനോദം , അതവര്‍ക്കും വലിയ ഇഷ്ടമായിരുന്ന്നു ,
അതില്‍ നിന്നെല്ലാം രമ്യ വളരെ വ്യത്യസ്തമായിരുന്നു
ആരോടും കൂട്ടുകൂടാറില്ല , എന്നും ഒറ്റക്കാണിരുപ്പ്‌
പിന്നീടെപ്പോയോ ഞാനവളെ ശ്രദ്ദിക്കാന്‍ തുടങ്ങി ,, ആരോടും അവള്‍ അടുപ്പം കാണിക്കുന്നേയില്ല
ഞങ്ങളെല്ലാരും ക്ലാസ്സിലെ അന്നത്തെ സംഭവത്തെ ചൊല്ലി ചര്‍ച്ച തകര്‍ക്കുകയാണ് , അവള്‍ മാത്രം ഒന്നിലും കൂടാതെ മാറി നില്‍ക്കുന്നു ,
അതെന്നെ അല്പം വിഷമത്തില്‍ ആക്കി , അവളെ അലട്ടുന്ന പ്രശ്നം അതെന്തെന്നു അറിയാന്‍ തന്നെ തീരുമാനിച്ചു , ഞാന്‍ മെല്ലെ അടുത്ത് പോയിരുന്നു ,
ആദ്യം എന്നോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ലെങ്കിലും നിര്‍ബന്ധിച്ചപോള്‍ ശല്യം ഒഴിവാക്കാനായി അവള്‍ പേര് മാത്രം പറഞ്ഞു
: രമ്യ , രമ്യ ശശിധരന്‍
പേര് പറഞ്ഞു തീര്‍ന്നതും അവള്‍ വീണ്ടും മൌനത്തിലേക്ക്
ഒരു ചെറുചിരി എങ്കിലും പ്രതീക്ഷിച്ച എനിക്ക് മൌനം മാത്രമാണ് തിരികെ ലഭിച്ചത്
മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാരെക്റെര്‍
ഇന്നുവരെ ഇങ്ങനൊരു പെണ്‍കുട്ടിയെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല
അതാണ് എന്നെ അവളിലേക്ക് കൂടുതല്‍ അടുക്കാന്‍ പ്രേരിപ്പിച്ചതും
പിന്നീടുള്ള എന്റെ ദിവസങ്ങള്‍ അവളെ ചുറ്റിപറ്റിയായിരുന്നു
പ്രണയം എന്ന വികാരത്തെ ഉള്‍ക്കൊള്ളാന്‍ മാത്രം എന്റെ മനസ്സിന് അന്ന് പക്വത ഇല്ലായിരുന്നതു കൊണ്ടായിരിക്കാം ,, അവളോടെനിക്ക് തോന്നിയ ആകര്‍ഷണത്തെ അന്നെന്തു പേരിട്ടു വിളിക്കണം എന്നെനിക്കറിയില്ലായിരുന്നു
ദിവസങ്ങള്‍ കഴിഞ്ഞുപോയി പതുക്കെ പതുക്കെ അവള്‍ ഞങ്ങളോട് സംസാരിക്കാന്‍ ഒക്കെ തുടങ്ങി ,പെട്ടെന്ന് തന്നെ ഞങ്ങള്‍ നല്ല ചങ്ങാതിമാരായി ,, ,അവളില്‍ ഉത്സാഹവും പ്രസരിപ്പും പതിയെ പതിയെ വന്നു തുടങ്ങിയിരിക്കുന്നു ,, പഠിത്തത്തില്‍ എല്ലാവരെക്കാളും മുന്നില്‍ ,അവളും ഞങ്ങളില്‍ ഒരുവള്‍ ആയി മാറി
എങ്കിലും അവള്‍ ഇടക്ക് ഒറ്റയ്ക്ക് ഒരു മൂലയില്‍ പോയിരുന്നു മുഖം പൊത്തി കരയുന്നത് ഞാന്‍ പലപ്പോയും കണ്ടിട്ടുണ്ട് ,അവളെ കൂടുതല്‍ വിഷമത്തില്‍ ആക്കാതിരിക്കനായി ഞാന്‍ അതിനെ പറ്റിഒന്നും ചോതിച്ചിരുന്നില്ല
അവള്‍ ക്ലാസ്സില്‍ ഏവര്‍ക്കും പ്രിയപെട്ടവള്‍, എന്തിനും ഏതിനും എല്ലാവര്ക്കും രമ്യയെ മതി ,പഠിത്തത്തില്‍ കേമി,, ഫ്രെണ്ട്സ് ന്റെ എണ്ണം ഒരു പാട് കൂടിയെങ്കിലും എങ്കിലും എന്നോടുള്ള അടുപ്പം അവള്‍ എന്നും കാത്തു സൂക്ഷിച്ചിരുന്നു
ദിവസങ്ങള്‍ പിന്നെയും കടന്നു പോയി , അങ്ങനെയിരിക്കെയാണ് ഒരു വാര്‍ത്ത‍ സ്കൂള്‍ മുഴുക്ക പരന്നത്
രമ്യ , അവള്‍ ഒരു വേശ്യയുടെ മകള്‍ ആണ് ,
അവളുടെ അമ്മ നാട്ടിലെ അറിയപ്പെടുന്ന ഒരു വേശ്യ യാണ്
അത് കാതുകളില്‍ നിന്നും കാതുകളിലേക്ക് പടര്‍ന്നു ,,എന്താണീ വേശ്യ എന്നറിയാത്തവര്‍ അവളെ പരിഹസിക്കുന്നതില്‍ പലരും ആനന്ദം കണ്ടെത്തി
പെണ്‍കുട്ടികള്‍ അവളില്‍ നിന്നും അകലം പ്രാപിച്ചു
ദെ പോന്നു വേശ്യയുടെ മകള്‍ ,,,,,,
ഡാ ,അവള്‍ടെ അമ്മ ഒരു വേശ്യയാണ്
അവളും ആവും നോക്കിക്കോ
, , , ,,,ഓരോരുത്തര്‍ അവരാല്‍ ആവുന്ന വണ്ണം അതിനെ പൊലിപ്പിച്ചു
അതവള്‍ക്ക്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ,,, കരഞ്ഞുകൊണ്ടവള്‍ ക്ലാസ്സിലേക്ക് ഓടിക്കയറി ,, ക്ലാസ്സിന്റെ ഒരു മൂലയില്‍ ആരോ വെച്ചിരുന്ന തുരുമ്പിച്ച ബ്ലേഡ് എടുത്ത് അവളുടെ കൈതണ്ടയില്‍ നിന്നും ചോര ഒഴുക്കി ,
രണ്ടു ദിവസത്തിന് ശേഷം അവളെ കാണാന്‍ ഞങ്ങള്‍ മൂന്നു പേരും കൂടി ഹോസ്പിറ്റലിലേക്ക് പോയി ,,
കരഞ്ഞു തളര്‍ന്ന കണ്ണുകളോടെ അവള്‍ ആ ബെഡില്‍ ഇരിപ്പുണ്ടായിരുന്നു , ഞങ്ങളെ കണ്ടതും അവള്‍ മുഖം തിരിച്ചു , ഞങ്ങക്ക് അവളെയോ അവള്‍ക്ക് ഞങ്ങളെയോ അഭിമുകീകരിക്കുവനുള്ള ത്രാണി ഉണ്ടായിരുന്നില്ല
അവള്‍ ഞങ്ങളോടൊന്നും മിണ്ടുന്നില്ല ,,
ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ഞങ്ങള്‍ പരുങ്ങി
,, കണ്ണുനീര്‍ കവിളില്‍ ചാലു തീര്‍ത്തിരിക്കുന്നു ,, ആകെ വാടിപ്പോയി അവള്‍
: അത് അവളുടെ മൂന്നാമത്തെ സ്കൂള്‍ ആയിരുന്നു ,, മറ്റു രണ്ടിടത്തും ഇതേ പ്രശ്നം , പഠിക്കാനുള്ള ആഗ്രഹം കൊണ്ടാ ഞാന്‍ ഇത്രേം ദൂരം ഉള്ള സ്കൂളിലെക്ക് വന്നത് , പക്ഷെ ഇവിടേം ,,,,,, അവള്‍ അത് മുഴുവിപ്പിക്കാനവാതെ വിതുമ്പി ,
ആ സംഭവത്തോടെ അവളുടെ പഠനം എന്ന ആഗ്രഹത്തിന് കല്ലറ തോണ്ടുകയായിരുന്നു,,
അവളുടെ സ്കൂളിലേക്കുള്ള വരവ് നിലച്ചു , ഞങ്ങളിലെ സന്തോഷവും
പിന്നീടു അവളിലാത്ത ദിവസങ്ങള്‍ ഞങ്ങള്‍ക്കും അസഹനീയമായിരുന്നു ,,എങ്കിലും അവളുടെ പഠിക്കാനുള്ള ഉത്സാഹവും കഴിവും ഞങ്ങളില്‍ പ്രതീക്ഷ ഉയര്‍ത്തി അവള്‍ ഒരു നല്ല നിലയില്‍ എത്തുമെന്ന് ഞങ്ങള്‍ക്ക് നല്ല ഉറപ്പായിരുന്നു
കാലചക്രം പിന്നെയും ഞങ്ങളെയും കൊണ്ട് നീങ്ങി ,വര്‍ഷവും വേനലും വസന്തവും കടന്നുപോയി ,അതിനിടയില്‍ എപ്പോയോ ഞാന്‍ ചുട്ടു പൊള്ളുന്ന മരുഭൂമിയെ പ്രണയിച്ചു ,, ആ യാത്ര 7 വര്ഷം നീണ്ടതായിരുന്നു ,
തിരിച്ചു വന്ന ഒരൊഴിവ് സമയത്ത് പഴയ ഒട്ടൊഗ്രാഫ് മറിച്ചുനോക്കുന്ന നേരമാണ് അവളുടെ ഓര്‍മകള്‍ മനസ്സിലേക്ക് കയറി വന്നത് ,, അവളുമായി ഇപോ ആര്‍ക്കും ഒരു കോണ്ടാക്ടുമില്ല ,അവളെ മറക്കുവാന്‍ ഞങ്ങള്‍ക്കാര്‍ക്കും തന്നെ കഴിയുമായിരുന്നില്ല
അവളെ ഒന്ന്‍ കാണാന്‍ തന്നെ തീരുമാനിച്ചു ,, ഒരു വലിയ നിലയില്‍ എത്തിയിട്ടുണ്ടാകും എനിക്കുറപ്പാണ് , ഒരു പാട് വിശേഷങ്ങള്‍ പറയാനുണ്ട്
അനിയന്റെ ബൈകുമെടുത്ത് ഞാനിറങ്ങി , അവള്‍ അന്ന് പറഞ്ഞുതന്ന ചെറിയ ഓര്മ വെച്ചാണ്‌ യാത്ര ,,എന്റെ യാത്ര ഒരു ജങ്ക്ഷനില്‍ വഴിമുട്ടി നില്‍ക്കുന്നു
വഴി തെറ്റിയോന്നൊരു സംശയം , ആരോടെങ്കിലും ചോതിക്കമെന്നു വെച്ചു,,അവിടെ കണ്ട ചായക്കടയില്‍ കയറി
മുന്‍പില്‍ ഒരു പൊളിഞ്ഞ മേശയും ഇട്ടു ഒരു കഷണ്ടിതലയന്‍ ഇരിക്കുന്നുണ്ട്
: ചേട്ടാ , ഈ സതിചേച്ചിയുടെ വീടെവിടെയാണ്
: ഏതു സതി ?
: അവരുടെ മകളുടെ പേര് രമ്യ എന്നാണ്
മറുപടി വന്നത് ഉള്ളില്‍ നിന്നുമായിരുന്നു
: നമ്മടെ സതി , കുമാരേട്ടാ ,, ആരെ കാണാനാണ് , അമ്മയെയോ മോളെയോ
: ഇവന്‍ ചെറിയ ചെക്കനല്ലേ ,, മോളെ ആയിരിക്കും , അല്ലേലും അമ്മക്ക് ഇപോ പഴയ ഡിമാണ്ട് ഇല്ലന്നെ
അപ്രതീക്ഷിത മറുപടികള്‍ ,,,ആദ്യം ഒന്ന് പകച്ചു
ചായക്കടയില്‍ കുന്നുകൂടുന്ന പരദൂഷണമായി മാത്രം ഞാനതിനെ കണ്ടു,, എനിക്കറിയാവുന്ന രമ്യ ഒരിക്കലും ഇങ്ങനെ ആവില്ല , അവള്‍ക്കതിന്നു പറ്റില്ല
: നിങ്ങള്‍ വഴി പറഞ്ഞുതന്നാല്‍ മതി ,,
: ഇതിലെ നേരെ പൊക്കോ ,, രണ്ടാമത്തെ വളവില്‍ കാണുന്ന മഞ്ഞ പെയിന്റ് അടിച്ച വീട്\
ഇപ്പൊ പകലും ആള്‍ക്കാര്‍ വരാന്‍ തുടങ്ങിയിരിക്കുന്നു , ഹെന്ത ല്ലേ ,..
അയാള്‍ എന്തൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നു ,, എന്റെ മനസ്സും ഹൃദയവും അപോ ശൂന്യമായിരുന്നു ,, കാലുകള്‍ക്ക് ബലം കുറഞ്ഞത് പോലെ ,, ഞാന്‍ ആകെ തളര്‍ന്നിരുന്നു ,,കൈവെള്ളയില്‍ വിയര്‍പ്പുകണികകള്‍ പൊടിഞ്ഞു
എങ്ങനെയോ ഞാന്‍ ആ വീടിന്റെ മുന്‍പില്‍ എത്തി , അല്പം ഒന്ന് മടിച്ചെങ്കിലും
വീട്ടിലേക്ക് കയറി , വാതിലില്‍ മുട്ടി , തുറക്കുന്നില്ല , വീണ്ടും മുട്ടി , അല്‍പ സമയത്തിന് ശേഷം വാതില്‍ തുറക്കപ്പെട്ടു , ഉള്ളില്‍ എന്തിനെന്നില്ലാത്ത ഒരു ഭയം ,ഞാന്‍ ഒരു നിമിഷം കണ്ണടച്ചു , കണ്ണ് തുറന്നപ്പോള്‍ മുന്നില്‍ ഒരു സ്ത്രീ നില്‍ക്കുന്നുണ്ട് ,
അയഞ്ഞ വസ്ത്രം , ചീകിഒതുക്കാത്ത മുടി അവിടങ്ങനെ പാറി നടക്കുന്നു , സാരിയിലൂടെ ശരീരത്തിന്റെ പല ഭാഗങ്ങളും പുറത്ത് കാണാമായിരുന്നു, ചായക്കടയില്‍ നിന്ന് ഞാന്‍ കേട്ട വാക്കുകളെ സാധൂകരിക്കുന്നതായിരുന്നു അവളുടെ രൂപം ,
കാലം അവളുടെയും എന്റെയും ശരീരത്തില്‍ ഒരുപാടു മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു , എന്നെ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ അവള്‍ക്കു സാധിച്ചില്ല , \
വരൂ , കയറി ഇരിക്കൂ ,,
ഞാന്‍ ആരെന്നു വെളിപ്പെടുത്താന്‍ എന്റെ നാവു നിശ്ചലമായിരുന്നു
ഞാനൊന്നു കുളിച്ചിട്ടു വരാം , റൂമിലേക്ക് കയറി ഇരുന്നോളൂ
അവളുടെ പിന്നാലെ ഞാനും നടന്നു , വളരെ പഴക്കം ചെന്നഒരു വീട് , ജനാലകള്‍ മരത്തിന്റെതാണ് , ചുമരില്‍ ആരോ നിറയെ ചിത്രങ്ങള്‍ വരച്ചിട്ടിട്ടുണ്ട് , അവള്‍ ചൂണ്ടിക്കാട്ടിയ റൂമിലേക്ക് ഞാന്‍ കയറി ,
മെത്ത വൃത്തിയായി വിരിച്ചു വെച്ചിട്ടുണ്ട് , അവിടെയുള്ള ജനാലയിലൂടെ നോക്കിയാല്‍ പുറത്തെ കുറച്ചു വീടുകള്‍ കാണാം , ഒറ്റ നോട്ടത്തില്‍ ഒരു ചേരി ആണെന്ന് തോന്നും ആ പ്രദേശം , എവിടെനിന്നോ ഒരു കുട്ടി കരയുന്ന ശബ്ദം കേള്‍ക്കാം , വിശന്നു വളഞ്ഞിട്ടുള്ള കരച്ചിലാണ് , ഇതിന്റെ അമ്മ എവിടെ പോയി , അവര്‍ കേള്‍ക്കുന്നില്ലേ ഇത് , ആ കരച്ചില്‍ എവിടെനിന്നാണ് വരുന്നത് എന്ന് നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍ ,
സര്‍ എന്താ അവിടെ നില്‍ക്കുന്നെ , ഇരിക്കൂ
പെട്ടെന്നാണ് പിറകീന്നു അവളുടെ ശബ്ദം ,
കുളിച്ചുകയിഞ്ഞോ ?
ഉം , സര്‍ നു കുടിക്കാന്‍ വല്ലതും വേണോ
ആവാം , ഞാന്‍ അല്‍പ ഗൌരവത്തില്‍ തന്നെ മറുപടികൊടുത്തു ,
അവള്‍ ഒരു ഗ്ലാസ്‌ ചായയുമായി വന്നു ,, അത് ഊതി ക്കുടിക്കുന്നതിനിടയില്‍ ഞാന്‍ പതിയെ ചോതിച്ചു
എന്നെ മനസ്സിലായോ ?
സര്‍ , സാറിനെ ഞാന്‍ ഇതിനുമുന്‍പ് കണ്ടിട്ടില്ലല്ലോ
കണ്ടിട്ടുണ്ട് ,പലതവണ , പക്ഷെ അന്ന് നീ എന്നെ സാറെ എന്നെല്ല വിളിച്ചത് , പീക്കിരി എന്നായിരുന്നു ( പഠന കാലത്ത് അവള്‍ എന്നെ അങ്ങനെയായിരുന്നു വിളിച്ചിരുന്നത് )
അവളുടെ കണ്ണുകളില്‍ അത്ഭുതത്തിന്റെ തിളക്കം , അല്‍പ സമയത്തിനുള്ളില്‍ തന്നെ അത് കണ്ണീരിനും വഴിമാറി
നീ ,,, അവള്‍ വാക്കുകള്‍ക്കായി പരതി , പെട്ടെന്ന് ബോധക്ഷയതിലെക്ക് ,
അവളെ ഞാനവിടുള്ള കട്ടിലില്‍ കിടത്തി , അടുത്തായി ഞാനും ഇരുന്നു , അവളുടെ ഹൃദയമിടിപ്പ് എനിക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു
അല്‍പ സമയം എടുത്തു , അവള്‍ ഒന്നുണരാന്‍
അവളുടെ അനുഭവത്തില്‍ നിന്നും ഞാന്‍ തിരിച്ചറിഞ്ഞത് നാറിനശിച്ച ഈ സമൂഹത്തിന്റെ പച്ചയായ ചില വിക്രിതികള്‍ ആയിരുന്നു
അവളെ പനി തളര്‍ത്തിയ ഒരു ഉത്സവരാത്രി , അന്നവള്‍ വീട്ടില്‍ തനിച്ചായിരുന്നു , വീടിനടുത്ത്തന്നെ അമ്പലം , അതിനാല്‍ തന്നെ ഒറ്റക്ക് നിന്നോളം എന്നവള്‍ തന്നെയാണ് അമ്മയോട് പറഞ്ഞത് , മകള്‍ തനിച്ചാണെന്നും നീ ഇതാവള്‍ക്ക് കൊണ്ട് കൊടുക്ക്‌ എന്ന് പറഞ്ഞുകൊണ്ട് അനുജന്റെ കയ്യില്‍ ഭക്ഷണ പ്പോതി കൊടുത്തയച്ചപ്പോളും ആ അമ്മ അറിഞ്ഞിരുന്നില്ല സ്വന്തം അമ്മാവന്റെ (അമ്മയുടെ അനുജന്‍ ) മുന്‍പില്‍ അവള്‍ വെറും പച്ചമാംസം ആയിരുന്നെന്ന് , അയാളാല്‍ പിച്ചിചീന്തപ്പെടുമ്പോള്‍ അവളുടെ അലര്‍ച്ച അമ്പലത്തിലെ വെടിക്കെട്ടിന് മുന്‍പില്‍ അലിഞ്ഞില്ലാതായി ,
പിന്നീടു പലപ്പോയായി നേരിടേണ്ടിവന്ന ക്രൂരതകള്‍, കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ,
തന്റെ അമ്മ സൃഷ്‌ടിച്ച കുടുംബപാരമ്പര്യത്തില്‍ നിന്നും നല്ലൊരു ജീവിതം അസംഭവ്യംആണെന്നവള്‍ തിരിച്ചറിഞ്ഞത് കൊണ്ടാവാം , അവളും അവരില്‍ ഒരുവള്‍ ആയത്
, അവളോട് യാത്ര പറഞ്ഞു ഞാനിറങ്ങുമ്പോള്‍ , ഞാനിറങ്ങുന്നതും കാത്തു അല്പം മാറി ഒരു താടിക്കാരന്‍ നില്‍പ്പുണ്ടായിരുന്നു , അവളില്‍ മറ്റൊരു അധ്യായം കൂടി കുറിക്കാന്‍
ഞാനും നിങ്ങളും അടങ്ങുന്ന സമൂഹമേ നിങ്ങളാണ് , നിങ്ങള്‍ മാത്രമാണ് കുറ്റക്കാര്‍ , അവരെ പഴിചാരാന്‍ നമുക്കെന്തവകാശം